ഓണമായാൽ മലയാളിയുടെ മനസിലും ഒരു പൂക്കാലം വിരിയും. സോഷ്യൽ മീഡിയയിലും സംഗീത പ്ലാറ്റ്ഫോമുകളിലും പുതിയ ഓണപ്പാട്ടുകൾ നിരവധിയെത്തുന്ന കാലമാണിത്. ആഘോഷത്തിന്റെ താളവും പുതുമയുടെ ശബ്ദവും നിറഞ്ഞ പാട്ടുകൾക്കിടയിൽ, ചില പാട്ടുകൾ നമ്മെ പിടിച്ചിരുത്തും. കേൾക്കുന്പോൾ ഇന്നിൽനിന്ന് പതുക്കെ പഴയൊരു കേരളത്തിലേക്കു മനസു സഞ്ചരിക്കും ഒപ്പം ഹൃദയവും.
"ഓണം പൊന്നോണം... കൊടിയേറും പൂവിളിയായ്...’ എന്നു തുടങ്ങുന്ന ഈ ഓണപ്പാട്ടും അത്തരത്തിലൊന്നാണ്. നമ്മൾ ക്രിയേഷൻസിന്റെ ബാനറിൽ "പൊന്നാവണി തിങ്കൾ' എന്ന ആൽബത്തിലെ ഈ പാട്ട് കേൾക്കുന്പോൾ ഓണം ഒരു ആഘോഷം മാത്രമല്ല, ഒരു കാഴ്ചയായി മുന്നിലെത്തുന്നു. പൂക്കളും പൂവിളികളും നിറഞ്ഞ മുറ്റങ്ങൾ, വയലുകൾ, വള്ളംകളിയുടെ താളം, ഓളങ്ങളോട് കാറ്റു പറയുന്ന കിന്നാരം, പൊന്നാര്യൻ നിറഞ്ഞ പാടങ്ങൾ... മലയാളിയുടെ ഓർമകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന പഴയ ഓണക്കാലത്തിന്റെ ചിത്രങ്ങളാണ് പാട്ട് വരച്ചിടുന്നത്.
ലിജോഷ് വേഴപ്പിള്ളിയുടെ വരികൾക്ക് ഇന്പമാർന്ന സംഗീതം നൽകിയിരിക്കുന്നത് ഒാടക്കുഴൽവാദകൻ കൂടിയായ ജോസഫ് മാടശേരിയാണ്. സംവിധാനവും അദ്ദേ ഹംതന്നെ.
കടമക്കുടിയുടെ ദൃശ്യഭംഗി ശ്രീവിശ്വേഷ് ബാബു ജീവനോ ടെ പകർത്തിയിരിക്കുന്നു.